2018 ഏപ്രിൽ 28, ശനിയാഴ്‌ച

*കേരള ഹൗസ് സ്തംഭന സമരം* strike- 28-04-2018

28-04-2018 നവ മാധ്യമ ചർച്ചകൾക്കൊടുവിൽ *ഗാന്ധിയൻ രീതിയിൽ നാല് ചെറുപ്പക്കാർ നടത്തിയ പ്രതിഷേധ ഉപവാസ സമരത്തിനു ശേഷം* മുംബൈയുടെ ചരിത്രത്തിൽ രണ്ടാമത്തെ നാഴികക്കല്ല് ഇന്ന് നടന്ന *കേരള ഹൗസ് സ്തംഭന സമരം* രാവിലെ പത്ത് മണിയോടെ കേരള ഹൗസിന് മുന്നിൽ കുറച്ച് ചെറുപ്പക്കാർ സ്തംഭന സമരത്തിന്റെ കൂറ്റൻ ബാനർ കെട്ടാനുള്ള സ്ഥലം അന്വേഷിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് അവർ ബാനർ കേരള ഹൗസിന്റെ ഇടത് ഭാഗത്തെ ചുമരിൽ ഉയർത്തി വലിച്ചുകെട്ടി. ആ സമയത്ത് ഏതാണ്ട് 25 ഓളം പേർ അവിടെയുണ്ടായിരുന്നു. സമരത്തിന് നേതൃത്വം നൽകുന്ന സാബു ഡാനിയേൽ, ശ്രീ. ജ്യോതീന്ദ്രൻ, ശ്രീ. ജോ ജോ തോമസ് എന്നിവർ ആ സമയത്ത് അവിടെ സന്നിഹിതരായിരുന്നു. അപ്പോഴേക്കും അവിടേക്ക് ജനങ്ങൾ വന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.. ശ്രീ. സാബു ഡാനിയേൽ ഉദ്ഘാടനം ചെയ്ത ശേഷം മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു കൊണ്ട് മറ്റുള്ളവരും സമരത്തിൽ പങ്കാളികളായി. ശ്രീ. ജോ ജോ തോമസ് സമരത്തിന്റെ ആവശ്യകതയെപ്പറ്റിയും മുംബൈ മലയാളികൾ ഒറ്റക്കെട്ടായി നിൽക്കേണ്ടതിനെപ്പറ്റിയും തന്റെ പ്രസംഗത്തിൽ ഊന്നിപ്പറയുകയുണ്ടായി. 12 മണിയായപ്പോഴേക്കും കേരള ഹൗസിൽ ഒരേ സമയത്ത് നൂറിലധികം പേർ ഉണ്ടായിരുന്നു ( ഞാൻ എണ്ണിയിരുന്നു) അതിനു ശേഷവും ആൾക്കാർ ഓരോന്നായി വന്നു കൊണ്ടിരുന്നു. ഈ സമയത്ത് അവിടെയെത്തിച്ചേർന്നവർക്കും തങ്ങളുടെ അഭിപ്രായങ്ങളും സമരത്തിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളൂം പറയാൻ മൈക്ക് അനുവദിച്ചു. മീരാ റോഡിൽ നിന്നും 25 ഓളം പേർ വന്നതായി അറിഞ്ഞു. അവരെ പ്രതിനിധീകരിച്ച് ചിലർ സംസാരിച്ചു. വിരാർ, ഭയന്തർ, മലാഡ്, അംബർനാഥ്, താനെ, പനവേൽ, പൂന എന്നിവിടങ്ങളിൽ നിന്ന് പോലും സമരത്തിൽ പങ്കെടുക്കാൻ ആൾക്കാർ എത്തിയിരുന്നു. പക്ഷേ സമരക്കാർ പ്രചരിപ്പിച്ച സംഘാടക സമിതിയിലെ പലരും ആ ഭാഗത്ത് വന്നിട്ടില്ല. ഈ സമയത്ത് കേരള ഹൗസിലെ കാന്റീൻ, കരകൗശലങ്ങൾ വിൽക്കുന്ന കട, കോട്ടക്കൽ ആയുർവേദ ശാലയുടെ ക്ലിനിക് എന്നിവ അടഞ്ഞുതന്നെ കടന്നു. അതു പോലെ കാന്റീനിൽ ഭക്ഷണമില്ലെന്നു പറഞ്ഞ് ഭക്ഷണം തേടിവന്നവർ തിരിചു പോവുന്നുണ്ടായിരുന്നു. ഈ സമയത്ത് സമരക്കാർക്ക് ഭക്ഷണം നൽകുന്നുണ്ടായിരുന്നു. കേരള ഹൗസിൽ ഭക്ഷണം കിട്ടാത്തവർക്ക് സമരക്കാരുടെ ഭക്ഷണം കൊടുക്കുന്നതിന് ശ്രീ. ജോ ജോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം സമരത്തിനു വന്ന ചിലർ തങ്ങളുടെ കലാ വാസനകൾ പ്രകടിപ്പിച്ചു. പാട്ടുകളും മറ്റുമായി അവർ സമരത്തിന് പുതിയ മുഖം നൽകി. നല്ലൊരു മ്യൂറൽ കലാകാരനും മെക്കപ്പ് ആർട്ടിസ്റ്റുമായ ശ്രീജിത്ത് ചെറുവലത്ത് വരച്ച കാർട്ടൂൺ കേരള ഹൗസിന്റ വാടക വർദ്ദനവിനെ നന്നായി പരിഹസിക്കുന്നതായിരുന്നു. മുംബൈയിലെ പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ ജയിംസ് മണലോടി അവിടെ സന്നിഹിതരായ നിരവധി (ഏതാണ്ട് 20 ഓളം) പേരുടെ കാരിക്കേച്ചർ വരച്ചു കൊടുത്തത് സമരത്തിന്റെ വേറിട്ട കാഴ്ചയായി. ഏതാണ്ട് 3.35ന് ശേഷം സമരം പിരിച്ചുവിട്ടതായി പ്രഖ്യാപനമുണ്ടായി. തുടർന്ന് സമരത്തിനെത്തിച്ചേർന്നവർ ഒപ്പിട്ട കൂറ്റൻ ബാനർ കേരള ഹൗസ് മാനേജറിന് സമരത്തിന്റെ പ്രതീകാത്മകമായ പരാതിയായി നൽകി... പിരിഞ്ഞു... *ഒരു കാര്യം വ്യക്തമാണ്... മറ്റൊരു മണ്ണിൽ മലയാളി അവന്റെ അസ്ഥിത്വത്തിന് വേണ്ടി.. അഥവാ അവകാശങ്ങൾക്ക് വേണ്ടി പോ രാടേണ്ടി വരുന്നത് സർക്കാരിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണ് എന്ന തിരിച്ചറിവ് ഭരണാധികാരികൾക്കു ണ്ടാവേണ്ടതാണ്...* വിനോദ് കുമാർ ടി.വി. ഒരു പ്രവാസി മലയാളി

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...