2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

53 -ബാറുകൾ അടച്ചു

ബാറുകൾ അടച്ചു




നാനൂറ്റി പതിനെട്ടു ബാറുകൾ അംബൊ
നാണക്കേടിതു നാട്ടാർക്കെല്ലം

നാട്ടിൽ ബാറുകൾ പൂട്ടിയെങ്കിൽ
നാട്ടാരെല്ലാം നന്നാവില്ലേ

നാണം കെട്ടും റോഡിൽ കിടക്കും
നാട്ടാർക്കിനിയിതു നല്ലൊരു കാലം

നാടനടിച്ചും നാണം കെട്ടും
നാളുകളിനിമേൽ കളയില്ലല്ലോ


നാലാൾ കാണ്‍കെ നാട്ടാർക്കെല്ലാം
നാടാകെയിനി നടക്കാമല്ലോ


നാരീജനമിനി ചൊല്ലില്ലല്ലോ
നാണം കെട്ടൊരു നായ വരുന്നേ

നാളെ കാലേ നാടനടിക്കാൻ
നാലുമണിക്കേ എണീക്കണ്ടല്ലോ

നാലു നാൾ നന്നായ് പണി  ചെയ്തെന്നാൽ 
നാലു കാശു മിച്ചം വെക്കാം 

നാളെ നമ്മുടെ മക്കൾക്കെല്ലാം 
നന്നായ് നല്ലൊരു ഭാവി പടുക്കാം 

നന്നായ് നന്നായ് നാന്നായ് നന്നായ്
നന്ദി നന്ദി നന്ദി നന്ദി 





53 - 22.08.2014 - 9.25 a.m
വിനോദ് കുമാർ ടി.വി 

2014 ഓഗസ്റ്റ് 20, ബുധനാഴ്‌ച

52-ബന്ധങ്ങൾ

ബന്ധങ്ങൾ 




ബന്ധങ്ങളെല്ലാം അരനിമിഷം മാത്രം 
ബന്ധുവിനിഷ്ടമില്ലാത്തത് ചൊന്നാൽ 

സുഹൃദ് ബന്ധങ്ങൾ  മുറിയുന്നു വേഗം
സുഹൃത്തിനിഷ്ടമില്ലാത്തത് ചെയ്താൽ 

സ്നേഹബന്ധങ്ങൾ തടവിലാണിന്നു 
സ്നേഹിക്കുവാനും മടിയാണെല്ലാർക്കും 

നല്ലതു കണ്ടാലറിയില്ലിന്നാർക്കും 
നല്ലതു കിട്ടിയാൽ വേണ്ടയിന്നാർക്കും 

സ്നേഹം കൊതിച്ചു നിന്നരികിൽ ഞാൻ വന്നു 
സ്നേഹിച്ചു കൊതി തീർന്നില്ലെനിക്ക് 

ഇനിയും വരില്ല നിന്നരികിൽ ഞാനെപ്പോഴും 
ഇനിയും തരില്ല ഞാൻ ദു:ഖം നിനക്കു 

എന്നെയുപേക്ഷിച്ചു പോയോ നീയിന്നു 
എന്നെ വെറുത്തുവോയിന്നുനീയെന്നോ 

എന്നെന്നേക്കുമായെന്നെയുപെക്ഷിച്ചോ 
എന്നെങ്കിലുമെന്നെ കണ്ടാൽ ചിരിക്കുമോ 

അത്ര പാപം ഞാൻ ചെയ്തുവോ നിന്നോട് 
അത്രയും ദൂരേക്ക്‌ പോയി മറയണോ 

എത്രമാത്രം ഞാൻ സ്നേഹിച്ചു നിന്നെഞാൻ
എത്രയായാലും സ്നേഹം മരിക്കുമോ 

മരണത്തിനേയെന്നെ വേർപെടുത്താനാവൂ 
മരണം വരെയും ഞാൻ സ്നേഹിച്ചിടും നിന്നെ.


52 / 20.08.2014 - 12.10 p.m 
വിനോദ് കുമാറ ടി.വി 

2014 ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

51-ഓണം

ഓണം 





ചിങ്ങം പിറന്നല്ലോ ഓണം വരുന്നല്ലോ 
പൂക്കാലം വരവായല്ലോ 

പൂക്കുട കെട്ടേണം പൂക്കൾ പറിക്കേണം 
പൂക്കളങ്ങളും തീർക്കേണം 
തുമ്പപ്പൂവും കൃഷ്ണപ്പൂവും 
പല പല പൂക്കൾ  പറിക്കേണം 

ചിങ്ങം പിറന്നല്ലോ ഓണം വരുന്നല്ലോ 
പൂക്കാലം വരവായല്ലോ 

ഓണത്തപ്പനും ഓണത്താറും 
ഓണക്കോടിയുമുണ്ടല്ലോ 
പായസം വെക്കേണം സദ്യയൊരുക്കേണം 
ആർത്തുല്ലസിച്ചു രസിക്കേണം 

ഓണത്തിനഞ്ചാറു  പേരെ വിളിച്ചിട്ടു 
ഓണസദ്യ കൊടുക്കേണം 
ചിങ്ങം പിറന്നല്ലോ ഓണം വരുന്നല്ലോ 
പൂക്കാലം വരവായല്ലോ 

ഊണു കഴിഞ്ഞിട്ടു വിശ്രമവേളയിൽ 
ഫലിതം പറഞ്ഞു രസിക്കേണം 
കുട്യോളും വീട്ടാരും കൂടെ നാട്ടാരും കൂടെ 
ആർത്തുല്ലസിച്ചു കളിക്കേണം 

ചിങ്ങം പിറന്നല്ലോ ഓണം വരുന്നല്ലോ 
പൂക്കാലം വരവായല്ലോ 


51 -  18.08.2014 
വിനോദ് കുമാർ ടി.വി

2014 ഓഗസ്റ്റ് 17, ഞായറാഴ്‌ച

54-അത്തം മുതൽ തിരുവോണം വരെ

കവിത: *അത്തം മുതൽ തിരുവോണം വരെ* *അത്തം* ഒന്നാം ദിനമൊരു തുമ്പപ്പൂ കൊണ്ടോരത്തപ്പൂക്കളമിട്ടല്ലോ ഓണത്തുംബീ വന്നെൻ തുമ്പതൻ തേൻ നുകർന്നു രസിച്ചാട്ടെ *ചിത്തിര* രണ്ടാം ദിനം രണ്ടു ചെണ്ടുമല്ലിതൻ തണ്ടുകൾ കൊണ്ടു ഞാൻ പൂവിട്ടു വണ്ടുകളെയെന്റെ പൂക്കളിൽ നിന്നും തേൻ കുടിച്ചു രസിച്ചാട്ടെ *ചോതി* മൂന്നാം ദിനം മൂന്നു ചെത്തിപ്പൂ ചേർത്തു ഞാൻ ചേലുള്ള പൂക്കളമിട്ടല്ലോ പൂക്കളം കണ്ടെന്റെ ചേച്ചി പറഞ്ഞൂ ചെത്തിപ്പൂ പൂക്കളം ചന്തമുണ്ടേ *വിശാഖം* നാലാം ദിനം നാലു പൂക്കളെ കൊണ്ടു ഞാൻ നല്ലൊരു പൂക്കളമിട്ടല്ലോ നാലു മണിപ്പൂവു കൊണ്ട് ഞാൻ ചതുരത്തിൽ ചേലുള്ള പൂക്കളമിട്ടല്ലോ *അനിഴം* അഞ്ചാം ദിനം അഞ്ചു പൂക്കളെ കൊണ്ട് ഞാൻ മൊഞ്ചുള്ള പൂക്കളമിട്ടല്ലോ പുഞ്ചനെൽ പാടത്തിൽ കാറ്റിലിളകുന്ന ആമ്പലിൻ പൂക്കളാൽ പൂക്കളിട്ടു *തൃക്കേട്ട* ആറാം ദിനം ഞാൻ പാറപ്പുറത്തുള്ള നറു നീല പൂക്കളാൽ പൂക്കളിട്ടു നൂറല്ലറുന്നൂറു പൂക്കളാൽ ഞാനെന്റെ മുറ്റത്ത്‌ പൂക്കളമിട്ടല്ലോ .. *മൂലം* ഏഴാം ദിനം ഞാൻ ഏഴു നിറത്തിലായ് മുറ്റത്തു വട്ടത്തിൽ പൂക്കളിട്ടു ഏറെ പണിപ്പെട്ടു നടന്നു തളർന്നിട്ടു കിട്ടിയെനിക്കിന്നീ പൂക്കളെല്ലാം *പൂരാടം* എട്ടാം ദിനമെട്ടു പൂക്കൾ പറിക്കാനായ് നെട്ടോട്ടമോടി ഞാൻ എട്ടിടത്ത് തൊട്ടടുത്തുള്ളോരു തോട്ടത്തിൽ കയറി ഞാൻ എത്തിപ്പറിച്ചല്ലോ പൂക്കളെല്ലാം തക്കാളി കാപ്സിക്കം ആപ്പിളു പൈനാപ്പിൾ കിട്ടിയതെല്ലാം ഞാൻ പാട്ടിലാക്കി വീട്ടിൽ വന്നിട്ടു ഞാൻ പൂക്കളമിട്ടല്ലോ വട്ടത്തിൽ അടിപൊളി പൂക്കളിട്ടു *ഉത്രാടം* ഒമ്പതാം ദിനമൊരു കൊമ്പൻ പൂക്കളം തീർക്കാനായ് മാർകറ്റിൽ പോയിവാങ്ങി അമ്പോ വിലകുറേ കൂടുതലെങ്കിലും വമ്പൻ പൂക്കളം തീർത്തു ഞാനും *തിരുവോണം* അത്തം പത്തിനു പൊന്നോണം എന്നല്ലോ ആർത്തു രസിക്കേണം പത്താം ദിനം വൃത്തം വലുതായി നന്നായ് വരച്ചിട്ടു വൃത്തത്തിനുള്ളിലും വൃത്തമിട്ടു വൃത്തത്തിൽ പൂക്കളെ നന്നായ് ഒരുക്കി ഞാൻ മൊത്തത്തിൽ പൂക്കളെക്കൊണ്ടു മൂടി ചിത്തത്തിൽ ആനന്ദപ്പൂത്തിരി കത്തുന്നു ചെഞ്ചുണ്ടിൽ തിരുവോണപ്പാട്ടുകളും വീട്ടുകാരും പിന്നെ നാട്ടുകാരും കൂടി ആഘോഷിച്ചാഹ്ലാദിച്ചാനന്ദിച്ചു .. വിനോദ് കുമാർ ടി.വി

2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

സ്വാതന്ത്ര്യം - freedom

ഭാരത വാസികൾ നാമെല്ലാരും
ആഘോഷിപ്പൂ സ്വാതന്ത്ര്യം
ഭാരത മാതാവിൻ ധീരർ മക്കൾ
നേടിത്തന്നൊരു സ്വാതന്ത്ര്യം

ഗാന്ധിജി, സർദാർ പട്ടേൽ പിന്നെ 
നെഹ്രു, ശാസ്ത്രി, നേതാജി..
ധീര യുവാക്കൾ ഭഗത് സിംഗ്
അങ്ങനെ ആയിരമായിരം യോദ്ധാക്കൾ

അഭിമാനിക്കാം ആഹ്ലാദിക്കാം 
ഭാരതഭൂവിൻ സ്വാതന്ത്ര്യം
ആഘോഷിക്കൂ...സന്തോഷിക്കൂ 
സ്വാതന്ത്ര്യം നാം ആഘോഷിക്കൂ

ഭാരത മണ്ണിൻ ഉയർചയ്ക്കായ് നാം
എന്നും ഒന്നായ് അണിചേരൂ
ഭാരത മാതാവിൻ സ്വാതന്ത്ര്യം നാം
എന്നെന്നേക്കും സംരക്ഷിക്കൂ

നമ്മുടെ മക്കൾ വളർന്നു വരുമ്പോൾ 
നാളെയവർക്കായ് കാക്കേണം 
ഭാരത മാതാവിൻ സ്വാതന്ത്ര്യം നാം 
കാത്തീടേണം എന്നെന്നും 


14.08.2014
വിനോദ് കുമാർ ടി വി.

2014 ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

ഹിരോഷിമ




ഹിരോഷിമയിലും നാഗസാക്കിയിലും

ബോംബിന്റെ, ചോരപ്പുഴയുടെ രൂക്ഷമാം ഗന്ധം,

നഗ്നയായോടിയ പെണ്ണിന്റെ,

നാനാ തരത്തിലും പൊട്ടിയ കാലുകൾ,

പൊട്ടിയ കയ്യുകൾ, കണ്ണു കാണാത്തവർ

ഭീകര താണ്ടവമാടിയ വിശ്വവിപത്തായ

ആറ്റം ബോംബിന്റെ ഭീഭൽസമുഖം

പൈശാചികം ആ രാത്രികൾ ലോകത്തിൻ

ശാന്തി കളഞ്ഞോരാ കണ്ടുപിടുത്തം

ഇന്നും മരിച്ചു ജീവിക്കുന്നു ചിലർ

അന്നത്തെ ഭീകര ബോംബിന്റെ കാരണം

ഇന്നുമീ ലോകത്തെ പേടിപ്പിക്കുന്നോരാ

ബോംബിന്റെയുഗ്ര താണ്ഡവ വേളകൾ

പോർവിളിക്കുന്നു ചിലർ മറ്റുള്ളവരെ

പോരടിക്കാൻ വിളിക്കുന്നു മടിയാതെ

അറിയുന്നില്ലേയിവർ കണ്ണടക്കുന്നോ,

കണ്ണടച്ചിരുട്ടാക്കുന്നുവോ മന:പൂർവ്വം

ഇന്നേക്ക് വർഷങ്ങളെത്രയായ്

നിർവീര്യമാകാത്ത ബോംബിന്റെ,

ചോരപ്പുഴയുടെ രൂക്ഷമാം ഗന്ധം,



44 / 07.08.2014
വിനോദ് കുമാർ ടി.വി.

2014 ഓഗസ്റ്റ് 5, ചൊവ്വാഴ്ച

മുരളീരവം










മുരളീധരാ...മുകുന്ദാ ഹരേ...

കദനങ്ങളെല്ലാം അകറ്റീടണേ.....


തൃപ്പാദ പദ്മങ്ങൾ  കൊണ്ടെന്റെ

പാപങ്ങളെല്ലാം.... തീർത്തീടണേ.....


പുല്ലാങ്കുഴൽ പാട്ടിൽ ഞാനെന്നുടെ...

വേദനയെല്ലാം  മറന്നിടുന്നൂ .......


കണ്‍ കോണിലെ കള്ളക്കുസൃതിയിൽ...

ഞാനെന്റെ ദുഃഖം  മറന്നിടുന്നൂ ....


നാമ കീർത്തനം പാടുമ്പോഴെല്ലാം....

ഞാനെന്റെ ശോകം  മറന്നിടുന്നൂ  ...


വാർമുടിക്കെട്ടിൽ ഞാനെന്റെ  ദുഃഖങ്ങൾ

ഒന്നൊന്നായെന്നും ഒളിച്ചുവെക്കാം....


വദനാംബുജ ദർശനമുണ്ടെങ്കിൽ

എൻ മനമെന്നും തെളിഞ്ഞു നില്ക്കും....


സങ്കടമെല്ലാമകറ്റി നീയെന്നെയെന്നെന്നും

കാത്തീടനെയെന്റെ ഉണ്ണിക്കണ്ണാ ...


മുരളീധരാ...മുകുന്ദാ ഹരേ...

കദനങ്ങളെല്ലാം അകറ്റീടണേ......




44 / 05.08.2014

*വിനോദ് കുമാർ ടി.വി.*

മുരളീരവം

Displaying krishna.jpg

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...