2025 ഓഗസ്റ്റ് 2, ശനിയാഴ്‌ച

വിമാനം കൊച്ചി മുന്നാർ

അങ്ങ് വാനിൽ കുങ്കുമം
വാരി വിതറിയ പോലെയാ 
അന്തി സൂര്യനങ്ങനെ 
അസ്തമിച്ചു നിൽക്കണ് 
സന്ധ്യയായി വാനിലായ് 
വിമാനമൊന്നു പൊങ്ങിയാ
വിമാനത്തിനുള്ളിലായ് 
യാത്രികർ നിരവധി 

ദൈവത്തിൻ്റെ നാട്ടിലെ 
പ്രകൃതിഭംഗി കാണുവാൻ 
ആശയാലേയെത്തിടും 
നേരംനല്ല രാത്രിയായി 

 അന്ന് കൊച്ചി സിറ്റിയിൽ
ഹോട്ടൽ ബുക്ക് ചെയ്തവർ 
രാത്രി ഭക്ഷണം കഴിഞ്ഞ് 
 കിടന്നുറങ്ങി നന്നായി 

 രാവിലെ ചെന്നു ഹോട്ടലിൽ 
താഴെനിലയിൽ എത്തിയവർ 

Breakfast കഴിഞ്ഞു പിന്നെയോ 
യാത്രയായി ചുറ്റുമായ് 

 കൊച്ചി ടൗണിൽ കറങ്ങണം 
 Marine ഡ്രൈവിൽ ചുറ്റണം 
ചീനവല കാണണം 
മട്ടാഞ്ചേരി പോകണം 
ജൂതപ്പള്ളി കാണണം 
വാട്ടർ മെട്രോ കേറിയൊന്നു 
കൊച്ചിക്കായൽ കാണണം 
മേനക ജെങ്ക്ഷനിൽ 
റോഡ് നോക്കി നിൽക്കണം

മൂന്നാറിലെത്തി നന്നായി 
പ്രകൃതിഭംഗി നോക്കണം
തേക്കടിയിൽ പോവണം
വാഗമണ്ണിൽ ചുറ്റണം 

ഹരിതഭംഗി നന്നായി 
ആസ്വദിച്ചു പോവണം. 
വാനനീല കാണണം 
കുന്നിൻ ഭംഗി കാണണം 

വിനോദ് കുമാർ ടിവി,
രാമപുരം, കണ്ണൂർ

 16.05.2025 08.35 pm Air India flight Mumbai to Kochi

തിരകൾ

തിരകൾ വന്നെൻ്റെ കരയെടുത്തേ, തിരകൾ വന്നേറെ കരയെടുത്തേ. തിരകളിന്നെൻ്റെ കഥയെടുത്തേ, തിരകളിന്നെൻ്റെ കവിതയും. തിരയടങ്ങാതെ മനസ്സിലെന്നും കരകൾ കാണാതെ തിരയടിച്ചു. അതിരു കാണാത്ത കടലിരമ്പൽ, കരകൾ തേടുന്ന കരൽത്തിരകൾ. തിരക്കിലാണെന്നും കഥ മറന്നേ. തിടുക്കത്തിലൊരു കവിത വന്നേ. കരകാണാനെത്തും തിരകളെപ്പോൽ, കരളു കത്തുന്ന കവിത വന്നേ. വിനോദ് കുമാർ ടിവി, രാമപുരം, കണ്ണൂർ 23.05.2025 04.16p.m.

വൈലോപ്പിള്ളി

** കുടിയൊഴിക്കലിൻ കഥപറഞ്ഞു നീ കന്നിക്കൊയ്ത്തും കഴിഞ്ഞനേരം കൈപ്പവല്ലരിയും മാമ്പഴവും നിന്റേതായ്‌ നമുക്കേകിയല്ലോ. ഓണപ്പാട്ടുകാരോടൊത്തു ശ്രീരേഖ വരച്ചു നീ കുന്നിമണികൾ പെറുക്കി, കടൽക്കാക്കകളെക്കാട്ടി മകരക്കൊയ്ത്ത് നടത്തി, നീ മുറ്റത്തൊരു മാവും നട്ടു . ആ മാവിൽ നിന്നാദ്യത്തെ മാമ്പഴം താഴെവീഴും നേരം ദുഃഖിതയാമമ്മയുടെ ചുടുനീർ കണ്ണുനീർ വീഴും കഥ പറഞ്ഞല്ലോ. ഉരിമണി പയർ കുറഞ്ഞെന്നറിഞ്ഞു കുഞ്ഞിനെക്കൊന്നൊരമ്മയേയും കാട്ടി ചങ്ങാലിപ്രാവിൻ ദുഃഖം പകർത്തി മാലോകരെ കണ്ണീരണിയിച്ചല്ലോ. അണുശക്തിയായിത്തീർന്ന നാടിന്റെ വീറുച്ചത്തിൽ വിളിച്ചുപറഞ്ഞു നീ, തീപ്പെട്ടിക്കഥ നാട്ടിൽ പരത്തി നാടുജ്ജ്വലമെന്നു വാഴ്ത്തിപ്പറഞ്ഞോരും. ഏതു മായാസങ്കൽപ്പത്തിൽ വളർന്നാലും, യന്ത്രലോകത്തിൽ വളർന്നാലും ഗ്രാമവെളിച്ചം മാനതാരിലെന്നും മനം നിറയുമോർമ്മകളിൽ, കൂടെ കൊന്നയും; ഓർമ്മകളാലോലമാടും പുഴകളും മലകളും പൂക്കളും മാഞ്ചോടുകളും. നിന്റെയോർമ്മയിൽ ഞാനെൻ ഹൃദയകോണിൽ ദീർഘനാളായി സൂക്ഷിച്ചുവെച്ചൊരാ ഭാഷാസ്നേഹമെ ന്നുള്ളിൽ വളർത്തിയെന്നും മാതൃഭാഷയ്‌ക്കെൻ നൂറു പൂച്ചെണ്ടുകൾ. വിനോദ് കുമാർ ടി വി. രാമപുരം,

കാലചക്രം

കുട്ടിക്കുറുമ്പരാം കൊച്ചു കിടാവുകൾ കുസൃതികാണിക്കുന്ന കാലമല്ലേ. കുട്ടിക്കാലത്തുള്ള കൊച്ചുശീലങ്ങൾ കുറെശ്ശേക്കുറേശ്ശേയായ് മാറിടുന്നു. കുറ്റമില്ലാതുള്ള മാനുഷരില്ലല്ലോ കുടിലതയുള്ളൊരീ ഭൂമുഖത്ത്. അല്ലലറിയാതെ അറിവുകൾ നേടുവാൻ അക്ഷരവിദ്യകൾ നേടും കാലം. അന്നേരമാളുകൾ പക്വതയില്ലാത്ത; അനുഭവമില്ലാത്ത പ്രായമല്ലോ. അഭ്യാസമെല്ലാം കഴിയുന്ന നേരത്ത് അനുഭവമേറേയറിവുമാവും. അങ്ങനെയുള്ളൊരു ജീവിതവീഥിയിൽ അലസത മാറ്റുന്നോരുദ്യോഗവും. അപ്പോഴേക്കു നല്ല കല്യാണമാവാം അതിനൊപ്പം ജീവിതം മുന്നോട്ടാവാം. മക്കളുണ്ടായി ജീവിതം നീങ്ങുമ്പോൾ മാനുഷജന്മങ്ങൾ സഫലമായി മക്കളും കൊച്ചുമക്കളുമാവുമ്പോൾ മനസ്സാകെ സന്തോഷപൂർണ്ണമാവും മനം നിറയെ മധുര മോഹങ്ങൾ മതിവരുവോളം ആഹ്ളാദ ജീവിതം മനതാരിൽ ഒരുപിടി സ്വപ്‌നങ്ങൾ മാനുഷ ജന്മവും സാർത്ഥകമാം കാണ്ഡങ്ങളേഴും കഴിയുമ്പോഴേക്കും കാപട്യമെല്ലാം മാറുമല്ലോ കാലം കഴിയുമെന്നുള്ള വാർത്തകൾ കണ്ണു തുറന്നൊന്നു കാണൂ മർത്യാ വിനോദ് കുമാർ ടി വി., രാമപുരം, 17.07.2025 1.pm

കവിത: രാമയാത്ര

ശ്രീ മഹാവിഷ്ണു തന്നവതാരമായ് ഭൂമിയിൽ ജാതനായ് രാഘവൻ ദിനകരവംശത്തിലയോധ്യയിൽ രാമൻ; മഹാരാജൻ; സർവ്വേശ്വരൻ. ഗുരുവാം വിശ്വാമിത്രനോടും കൂടെ യാഗരക്ഷയ്ക്കായ് പോവുന്നനേരം, മദ്ധ്യേ മാരീച, സുബാഹുക്കൾ; രാക്ഷസർ തടസ്സമായി നിന്നതും രാമനവരെ; തൻ ബാണത്താൽ അമ്പേ പരാജയപ്പെടുത്തിയതും കാനനമദ്ധ്യേ യാത്രപോകുന്നേരം നിശാചരി, താടക, വഴിമുടക്കിത്തടഞ്ഞതും, ലക്ഷ്മണൻ താടകതൻ കുച, നാസികകൾ ഛേദിച്ചവശയാക്കിയതും യാഗരക്ഷയും കഴിഞ്ഞു രാഘവൻ കൗശികമുനിയെയനുഗമിച്ചാദരാൽ വൈദേഹരാജ്യത്തേയ്ക്കുള്ള യാത്രയിൽ ശിലാരൂപിയാമഹല്യയെക്കാട്ടി മുനീന്ദ്രനും പണ്ട് ഗൗതമമുനിതൻ ശാപത്താൽ ശിലയായി മാറിയോരഹല്യയെ ശാപം തീർത്തു രക്ഷിച്ചു രാഘവൻ തന്റെ യാത്രയും തുടർന്നീടിനാൻ. വൈദേഹരാജ്യം ലക്‌ഷ്യംവെച്ചു മുനീന്ദ്രനും രാമലക്ഷ്മണന്മാരും പിന്നെയും നടന്നു മുന്നോക്കമായ് ജനകസന്നിധിതന്നകം പൂകി. ജനകാത്മജയെ വരിക്കുവാനായ് രാജാക്കന്മാരനവധി വരിയായ് നിൽക്കേ, തൻ കരുത്തിനാൽ, ത്രയംബകം വില്ലൊടിച്ചു രാമൻ. നൽപാണിഗ്രഹണം ചെയ്തു സീതയെ തൻ പത്നിയുമാക്കി യഥാവിധി, വഴിയിൽ ഭാർഗ്ഗവരാമന്റെയഹങ്കാരവും തീർത്തയോധ്യയ്ക്കു പുക്കു രാമൻ. വിനോദ് കുമാർ ടി വി., രാമപുരം, 19.07.2025-3015 P.M

കവിത: ഒരു ഭ്രാന്തൻ കവിത മാത്രം

എന്തിനോ വേണ്ടി തരുന്നു എഴുതിയതെന്തോ കഥയോ, കവിതകളോ മനസ്സിലെ ഓളം തുറന്നു കാണിച്ചത് ആപത്തായോ അതോ ഭ്രാന്തമായോ കവിതയീ ഗ്രൂപ്പിലിന്നാർക്കു വേണ്ടി എന്തിനോവേണ്ടി പോസ്റ്റ് ചെയ്തു എഴുതി മടുക്കുമ്പോൾ കവിതകളിന്നിനി മറ്റൊരു ഗ്രൂപ്പിലും പോസ്റ്റ് ചെയ്യും നന്നായിരുന്നോ കവിത, കഥ നിന്നിലത്ഭുതമെന്തോ പകർന്നോ നന്നായിരുന്നോ കവിത, കഥ നിന്നിലത്ഭുതമെന്തോ പകർന്നോ ഇന്നീ ഗായകർ പാടിയേക്കും നിന്റെ ഭംഗിയുള്ള കവിതകളും നല്ല വരികൾ കൊണ്ടെഴുതി നിൻ കവിത പുതിയൊരുഭാവം രചിക്കയായി എന്ത് ഞാൻ ചൊല്ലും പറയൂ കവിതയിൽ നല്ല ഭാവം വിരിഞ്ഞോ എന്ത് ഞാൻ ചൊല്ലും പറയൂ കവിതയിൽ നല്ല ഭാവം വിരിഞ്ഞോ വിനോദ് കുമാർ ടി വി. രാമപുരം, 27.06.2025 11 am

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...