2025 ഓഗസ്റ്റ് 2, ശനിയാഴ്‌ച

വൈലോപ്പിള്ളി

** കുടിയൊഴിക്കലിൻ കഥപറഞ്ഞു നീ കന്നിക്കൊയ്ത്തും കഴിഞ്ഞനേരം കൈപ്പവല്ലരിയും മാമ്പഴവും നിന്റേതായ്‌ നമുക്കേകിയല്ലോ. ഓണപ്പാട്ടുകാരോടൊത്തു ശ്രീരേഖ വരച്ചു നീ കുന്നിമണികൾ പെറുക്കി, കടൽക്കാക്കകളെക്കാട്ടി മകരക്കൊയ്ത്ത് നടത്തി, നീ മുറ്റത്തൊരു മാവും നട്ടു . ആ മാവിൽ നിന്നാദ്യത്തെ മാമ്പഴം താഴെവീഴും നേരം ദുഃഖിതയാമമ്മയുടെ ചുടുനീർ കണ്ണുനീർ വീഴും കഥ പറഞ്ഞല്ലോ. ഉരിമണി പയർ കുറഞ്ഞെന്നറിഞ്ഞു കുഞ്ഞിനെക്കൊന്നൊരമ്മയേയും കാട്ടി ചങ്ങാലിപ്രാവിൻ ദുഃഖം പകർത്തി മാലോകരെ കണ്ണീരണിയിച്ചല്ലോ. അണുശക്തിയായിത്തീർന്ന നാടിന്റെ വീറുച്ചത്തിൽ വിളിച്ചുപറഞ്ഞു നീ, തീപ്പെട്ടിക്കഥ നാട്ടിൽ പരത്തി നാടുജ്ജ്വലമെന്നു വാഴ്ത്തിപ്പറഞ്ഞോരും. ഏതു മായാസങ്കൽപ്പത്തിൽ വളർന്നാലും, യന്ത്രലോകത്തിൽ വളർന്നാലും ഗ്രാമവെളിച്ചം മാനതാരിലെന്നും മനം നിറയുമോർമ്മകളിൽ, കൂടെ കൊന്നയും; ഓർമ്മകളാലോലമാടും പുഴകളും മലകളും പൂക്കളും മാഞ്ചോടുകളും. നിന്റെയോർമ്മയിൽ ഞാനെൻ ഹൃദയകോണിൽ ദീർഘനാളായി സൂക്ഷിച്ചുവെച്ചൊരാ ഭാഷാസ്നേഹമെ ന്നുള്ളിൽ വളർത്തിയെന്നും മാതൃഭാഷയ്‌ക്കെൻ നൂറു പൂച്ചെണ്ടുകൾ. വിനോദ് കുമാർ ടി വി. രാമപുരം,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...