2025 ഓഗസ്റ്റ് 2, ശനിയാഴ്‌ച

കവിത: രാമയാത്ര

ശ്രീ മഹാവിഷ്ണു തന്നവതാരമായ് ഭൂമിയിൽ ജാതനായ് രാഘവൻ ദിനകരവംശത്തിലയോധ്യയിൽ രാമൻ; മഹാരാജൻ; സർവ്വേശ്വരൻ. ഗുരുവാം വിശ്വാമിത്രനോടും കൂടെ യാഗരക്ഷയ്ക്കായ് പോവുന്നനേരം, മദ്ധ്യേ മാരീച, സുബാഹുക്കൾ; രാക്ഷസർ തടസ്സമായി നിന്നതും രാമനവരെ; തൻ ബാണത്താൽ അമ്പേ പരാജയപ്പെടുത്തിയതും കാനനമദ്ധ്യേ യാത്രപോകുന്നേരം നിശാചരി, താടക, വഴിമുടക്കിത്തടഞ്ഞതും, ലക്ഷ്മണൻ താടകതൻ കുച, നാസികകൾ ഛേദിച്ചവശയാക്കിയതും യാഗരക്ഷയും കഴിഞ്ഞു രാഘവൻ കൗശികമുനിയെയനുഗമിച്ചാദരാൽ വൈദേഹരാജ്യത്തേയ്ക്കുള്ള യാത്രയിൽ ശിലാരൂപിയാമഹല്യയെക്കാട്ടി മുനീന്ദ്രനും പണ്ട് ഗൗതമമുനിതൻ ശാപത്താൽ ശിലയായി മാറിയോരഹല്യയെ ശാപം തീർത്തു രക്ഷിച്ചു രാഘവൻ തന്റെ യാത്രയും തുടർന്നീടിനാൻ. വൈദേഹരാജ്യം ലക്‌ഷ്യംവെച്ചു മുനീന്ദ്രനും രാമലക്ഷ്മണന്മാരും പിന്നെയും നടന്നു മുന്നോക്കമായ് ജനകസന്നിധിതന്നകം പൂകി. ജനകാത്മജയെ വരിക്കുവാനായ് രാജാക്കന്മാരനവധി വരിയായ് നിൽക്കേ, തൻ കരുത്തിനാൽ, ത്രയംബകം വില്ലൊടിച്ചു രാമൻ. നൽപാണിഗ്രഹണം ചെയ്തു സീതയെ തൻ പത്നിയുമാക്കി യഥാവിധി, വഴിയിൽ ഭാർഗ്ഗവരാമന്റെയഹങ്കാരവും തീർത്തയോധ്യയ്ക്കു പുക്കു രാമൻ. വിനോദ് കുമാർ ടി വി., രാമപുരം, 19.07.2025-3015 P.M

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...