2018 ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

*കേരളവും പ്രളയവും പിന്നെ മുംബൈയും*

Part - 1 *കേരളവും പ്രളയവും പിന്നെ മുംബൈയും* കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിന് ആദ്യം മുന്നിട്ടിറങ്ങിയത് *കേരളീയ കേന്ദ്ര സംഘടന (കെ കെ എസ്)* ആയിരുന്നു.. ഇതിന്റെ ആദ്യ പ്രവർത്തണമെന്നോണം സംഘടനാ സെക്രട്ടറി ശ്രി. മാത്യു തോമസ്, സാമൂഹ്യ പ്രവർത്തകരും കെ.കെ.എസ് ന്റെ സജീവ പ്രവർത്തകരുമായ ശ്രീ. ശ്രീകാന്ത് നായർ, ശ്രി. അശോകൻ പി.പി. എന്നിവർ അന്നത്തെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വെള്ളക്കെടുതികൾ ഉണ്ടായ പ്രദേശമായ ആലപ്പുഴ ജില്ലയിലെ ജില്ലാ കളക്ടർ മുഖേന, കുട്ടനാട്ടിൽ, അവിടത്തെ പ്രാദേശിക ഭരണ കൂടത്തിന്റെ അറിവോടും സമ്മതത്തോടും കൂടി ദുരിത ബാധിത പ്രദേശങ്ങൾ ( കൈനക്കരി, കാവാലം എന്നീ പഞ്ചായത്തുകൾ ) സന്ദർശിക്കുകയും അവിടത്തെ ക്യാമ്പുകൾ നേരിട്ട് കണ്ടു വിവരങ്ങൾ മനസിലാക്കുകയും ജനങ്ങളോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ കൈനക്കരി പഞ്ചായത്തിലെ ദുരിത ബാധിതരെ സഹായിക്കാമെന്നും അതിനായി മുംബൈയിൽ നിന്നും താൽക്കാലിക ആശ്വാസമായി രണ്ടായിരം ഫാമിലി കിറ്റുകൾ ( ഒരു കിറ്റിൽ പതിനഞ്ചോളം സാധനങ്ങൾ-ലുങ്കി,ബർമുഡ,സാനിറ്ററി നാപ്കിൻ, ലേഡീസ് അണ്ടർവെയർ, മാക്സി, ടവ്വൽ, ക്ലീനിങ് ലിക്വിഡ് etc ) നല്കാൻ ശ്രമിക്കാം എന്നും അതിനു വേണ്ട പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു എന്നും അധികാരികളെ അറിയിച്ചു. കിറ്റിന്റെ സാമ്പിളുകൾ ജില്ലാ കലക്ടർക്കും സ്ഥലം MLA യും മന്ത്രിയുമായ ശ്രീ. തോമസ് ഐസക്കിനും നൽകി പ്രവർത്തനത്തിന് തുടക്കം കുറിച്ചു. തിരിച്ചു മുംബയിൽ എത്തിയത്തിനു ശേഷം ഉടൻ തന്നെ മലയാളി സമാജങ്ങളുടെയും സാമൂഹ്യ പ്രവർത്തകരുടെയും ഒരു അടിയന്തിര യോഗം വിളിച്ചു ചേർക്കുകയും കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനും നേരത്തെ പറഞ്ഞ പോലെ ഫാമിലി കിറ്റുകൾ എത്തിച്ചു സഹായിക്കാനായി സന്നദ്ധ പ്രവർത്തകരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും സാധനങ്ങൾ കഴിയുന്നതും സ്പോൺസർമാരുടെ സഹായത്തോടെ സംഘടിപ്പിക്കാനും തീരുമാനമായി. അതിനുള്ള പ്രവർത്തനവും ഉടൻ തുടങ്ങി. ശ്രി. മാത്യു തോമസ്, ശ്രീ, ശ്രീകാന്ത് നായർ, ശ്രി. അശോകൻ പി.പി., ശ്രി. സുരേന്ദ്ര ബാബു, ശ്രി. ദിനേശ് പൊതുവാൾ, ശ്രി. ഗോപാലകൃഷ്‍ണൻ, ശ്രീ. ശശി ആത്മ, അഡ്വ. പത്മ ദിവാകരൻ, ശ്രി. ശ്രീകുമാർ ടി, ഡോ. വിവേകാനന്ദൻ എം.വി., മുതലായവർ സ്വയം സന്നദ്ധരായി പ്രവർത്തനങ്ങൾക്ക് നേതൃത്വം ഏറ്റെടുത്തു. മറ്റു കെ.കെ.എസ്. പ്രവർത്തകർ, സാമുഹ്യ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ ഉടൻ തന്നെ സ്പോൺസേഴ്‌സിനെ കണ്ടെത്താനും ചില സാധനങ്ങൾ ഒരുക്കുവാനും കഴിഞ്ഞതിനാൽ സംഘടനാ പ്രവർത്തകർ ആഹ്ലാദത്തിലായി. അവരുടെ ഉന്മേഷം കൂടുകയും കൂടുതൽ ആളുകളിലേക്ക്‌ സ്പോണ്സർഷിപ്പിനായി ബന്ധപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി, കേരളീയ കേന്ദ്ര സംഘടനയുടെ മാട്ടുംഗയിലുള്ള ഓഫീസിൽ സാധനങ്ങൾ എത്തിക്കുകയും പാക്കിങ്ങിനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. അങ്ങനെ ഓഗസ്റ്റ് പന്ത്രണ്ടിന് ഉച്ചക്ക് ശേഷം ഏതാണ്ട് നാലു മണിയോടുകൂടി സാധനങ്ങൾ ഒരു ട്രക്കിൽ നിറച്ചു, വൈകുന്നേരത്തോടെ കുർള ടെർമിനസിൽ എത്തിച്ചു. പാർസൽ ബുക്ക് ചെയ്തു. പിറ്റേന്ന് ഉച്ചക്ക് നേത്രാവതി ട്രെയിനിൽ സാധനങ്ങളുമായി നാട്ടിലേക്കു പുറപ്പെട്ടു. കൂടെ ശ്രി. രാമകൃഷ്ണൻ എം.വി, ' ശ്രി. ശശികുമാർ, ആത്മ എന്നിവരും നാട്ടിലേക്കു പുറപ്പെട്ടു, റെയിൽവേയുടെ ജീവനക്കാരനും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ശ്രീ. സുരേഷ് വർമ്മയുടെയും സഹായത്തോടെ സാധനങ്ങൾ ആലപ്പുഴ സ്റ്റേഷനിൽ എത്തിച്ചു. നാട്ടിലുണ്ടായിരുന്ന കെ.കെ.എസ് മെമ്പർ ശ്രീ. ശിവപ്രസാദ്, കൈനിക്കര പഞ്ചായത്ത് പ്രസിഡണ്ട്, മറ്റു അധികാരികൾ എന്നിവരുടെ സഹായത്തോടെ സാധനങ്ങൾ അവിടെ നിന്നും കൈനിക്കര പഞ്ചായത്തിൽ എത്തിച്ചു. പിറ്റേന്ന് ആഗസ്റ്റ് പതിനഞ്ചിനു സാധനങ്ങൾ അർഹതപ്പെട്ട ദുരിതമനുഭവിക്കുന്നവർക്ക് പഞ്ചായത്തു പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ വിതരണം ചെയ്യുകയും ടീം കെ.കെ.എസ് മുംബൈയിലേക്ക്‌ മടങ്ങുകയും ചെയ്തു.. അപ്പോഴക്കും നാട്ടിൽ മഴകൂടി വരികയും, ഇതോടെ പുഴക്കരയിൽ താമസിച്ചിരുന്നവർക്കും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം ഉണ്ടായിരുന്നു. കേരളത്തിലെ ഡാമുകളിൽ നാല്പത്തിനാലെണ്ണവും തുറന്നു വിടേണ്ട അവസ്ഥ വരികയും, കേരളത്തിൽ മൊത്തത്തിൽ അങ്ങോളമിങ്ങോളം വെള്ളത്തിന്റെ അളവ് കൂടുകയും, അതോടൊപ്പം വലിയതോതിൽ ഉണ്ടായ മണ്ണിടിച്ചിലും മറ്റും ജനജീവിതം താറുമാറാക്കി... കേരളത്തിന്റെ അവസ്ഥ തന്നെ മോശമാവുകയും ചെയ്തു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയം കേരളം കണ്ടു.. ആളപായങ്ങൾ ദുരന്തത്തിന്റെ കാഠിന്യമനുസരിച്ച് കുറവായിരുന്നെങ്കിലും കേരളത്തിനെ ഇരുപതു വർഷം പിറകോട്ട് വലിക്കുന്ന തരത്തിലുള്ള നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഏകദേശം അമ്പതി'നായിരം കോടിയിൽപരം രൂപയുടെ നാശ നഷ്ടങ്ങൾ ഉണ്ടായതായി എനിക്ക് തോന്നുന്നു, കണക്കുകൾ കൂട്ടിക്കഴിയുമ്പോഴേക്കും ഇത് കൂടാനും സാധ്യതയുണ്ട്. Part 2 (തുടർച്ച) ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു കേരളത്തെ ആകമാനം പ്രളയത്തിലാഴ്ത്തിയ മഴയുണ്ടായതും ഡാമുകൾ തുറക്കുന്നതും. അപ്പോഴേയ്ക്കും കേരളത്തിലെ അവസ്ഥ വളരെ ഭീതിജനകമായിത്തീ ർന്നിരുന്നു. സർക്കാരും സന്നദ്ധ സംഘടനകളും നാട്ടുകാരും വളരെ കാര്യമായിത്തന്നെ പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് ആശ്വാസകരമായ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു മുംബൈയിലെ സമാജങ്ങളും സന്നദ്ധ പ്രവർത്തകരും നേരത്തെ തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ആക്കം കൂട്ടിക്കൊണ്ടു കേരളത്തിലെ മറ്റു പ്രദേശങ്ങളിലേക്കും കൂടി തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. എടുത്തു പറയാവുന്നതു മുംബൈയിലെ ലോക കേരള സഭാ അംഗങ്ങൾ ആഗസ്ത് പതിനേഴിന് വിളിച്ചു കൂട്ടിയ യോഗവും അതിന്റെ തീരുമാനങ്ങളും ആയിരുന്നു. അത് പ്രകാരം മുംബയിലെ എല്ലാ മലയാളീ സമാജങ്ങളും സന്നദ്ധ സംഘടനകളും അവരവരുടെ സംഘടനാ പ്രദേശങ്ങളിൽ നിന്നും സാധന സാമഗ്രികൾ പ്രത്യേകിച്ചും ഭക്ഷണത്തിനാവശ്യമായ വസ്തുക്കളും ( അരി, പരിപ്പ്, പയർ, മറ്റു ധാന്യ വർഗ്ഗങ്ങൾ തുടങ്ങിയവ ) പുതിയ വസ്ത്രങ്ങളും ശേഖരിച്ചു വാഷി കേരള ഹൌസ്, ആദർശ് വിദ്യാലയ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിക്കുവാനും തുടർന്ന് അത്തരം സാധനങ്ങൾ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ക്യാമ്പുകളിൽ നേരിട്ട് എത്തിക്കുവാനും ഉള്ള തീരുമാനവുമുണ്ടായി. അതിനുള്ള വാഹന സൗകര്യങ്ങളും സന്നദ്ധ സേവകരും കണ്ടെത്തുകയും തുടർന്ന് അടുത്ത ദിവസം തന്നെ കേരള ഹൗസിൽ നിന്നും അയച്ച സാധനങ്ങൾ അന്ന് കേരളത്തിലേക്ക് പോവുന്ന കോസ്റ്റ ഗാർഡിന്റെ ഒരു ഷിപ്പിൽ കേരളത്തിലേക്ക് അയക്കാനും സാധിച്ചു. ഇതോടു കൂടി കൂടുതൽ സമാജങ്ങളും മറ്റു സംഘടനകളും സന്നദ്ധ സേവകരും ഈ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു സാധനങ്ങൾ എത്തിക്കാൻ തുടങ്ങി. തുടർന്ന് അങ്ങോട്ട് ആഴ്ചകളോളം സാധന സാമഗ്രികൾ പാക്ക് ചെയ്യാനും ലോഡ് ചെയ്യാനും പ്രായഭേദമന്യേ ആൾക്കാരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. നിരവധി ട്രക്കുകളിൽ സാധനങ്ങൾ കേരളത്തിലേക്ക് കയറ്റി അയച്ചുകൊണ്ടിരുന്നു. ഇന്നലെയാണ് അവസാനത്തെ ട്രക്ക് സാധനങ്ങളും കേരളത്തിലേക്ക്ക യറ്റി അയച്ചത്. ആ ട്രക്കിൽ വിവിധ തരത്തിലുള്ള നിരവധി സാധനങ്ങൾ ഉണ്ടായിരുന്നു. കേരളത്തിൽ ഏറ്റവും കഷ്ടതയുണ്ടായിരുന്ന ചെങ്ങന്നൂരിലേക്കാണ് ആ ട്രക്ക് പോവുന്നത്. ആദ്യം ഇടുക്കിയിൽ കുറച്ചു സാധനങ്ങൾ വിതരണം ചെയ്യും. പിന്നീട് പെരുമ്പാവൂരിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കുറച്ചു സാധനങ്ങൾ ഇറക്കും. അവസാനം ചെങ്ങന്നൂരിൽ എത്തി അവിടെ നിന്നും ചെറു വാഹനങ്ങളിൽ സാധനങ്ങൾ വ്യത്യസ്ത സ്ഥാനങ്ങളിലേക്ക് എത്തിക്കാനും പരിപാടിയുണ്ട്. ഇത്രയൊക്കെ ചെയ്താലും കേരളത്തിലെ നില സാധാരണ നിലയിലേക്കെത്താൻ ഒരു പാട് ബുദ്ധിമുട്ടുകൾ തരണം ചെയ്യാനുണ്ട്. *അതിനുള്ള പ്രവർത്തനങ്ങൾക്ക് മുംബൈ മലയാളികൾ ഒന്നിച്ചു നിന്ന് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.* കോസ്റ്റ് ഗാർഡിന്റെ ഒരു ഷിപ്പ് നാട്ടിലേക്കു പോകുന്നുണ്ടെന്നും അതിൽ 90 ടൺ വരെ സാധനങ്ങൾ കൊണ്ടുപോകാൻ കഴിയുമെന്നും അതിലെ ക്യാപ്റ്റനുമായി സംസാരിച്ച ശേഷം ശ്രീ. പി.ഡി. ജയപ്രകാശിനെ വിളിച്ചറിയിച്ചത് മനോരമയിലെ ശ്രീ. ജെറിയാണ്. ആ 90 sൺ സംഭരിക്കാൻ വേണ്ടിയാണ് ആദർശിലും കേരള ഹൗസിലും വസായിലും കൂടി ആദ്യത്തെ കളക്ഷൻ സെന്ററുകൾ തുറന്നത്. അയയ്ക്കാൻ പറ്റുന്നതിലും ഇരട്ടി സാധനങ്ങൾ ലഭിച്ചതോടെ കളക്ഷൻ തുടരുകയായിരുന്നു' (മുകളിലുള്ള കാര്യങ്ങൾ ഇന്നലെ എഴുതിയതിൽ വിട്ടു പോയതിൽ ക്ഷമിക്കുക. ) വിനോദ് കുമാർ ടി.വി. Page 29 of 72vinodkumartv@gmail.com

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...