2016 ഡിസംബർ 6, ചൊവ്വാഴ്ച

94-പുരൈട്ച്ചി തലൈവി

94-പുരൈട്ച്ചി തലൈവി


പുസ്തകങ്ങളെ
സ്നേഹിച്ചവൾ

ആദ്യമാദ്യം
വായനയിൽ
ആനന്ദം
കണ്ടെത്തി


അഭിനയമായിരുന്നു
ആദ്യം
തൊഴിലായത്
വെള്ളിത്തിരയിലെ
നൃത്തച്ചുവടുകൾ
പലപല
വേഷങ്ങൾ

അഭിനയത്തിന്റെ
കൊടുമുടിയിൽ
രാഷ്ട്രീയ
ചുവടുമാറ്റം
ഗുരു
പുരൈട്ച്ചി
തലൈവർ

പിന്നീടവൾ
പാവപ്പെട്ടവരുടെ
പ്രിയപ്പെട്ടവളായി
അവരുടെ
നേതാവായി
അവരുടെ
ദുഃഖങ്ങൾ
അവളുടെയും
ദുഖങ്ങളായി
അറിയാതെ
അവൾ
അവരുടെ
കഞ്ഞിലുണ്ണിയായി
അവരുടെ
അമ്മയായി
ഒരു
ജനതയുടെ
ഒരു
ദേശത്തിന്റെ
മുഴുവൻ
അമ്മയായി


അവൾ
പോയി
ഒരു
ദേശത്തിന്റെ
മുഴുവൻ
കണ്ണീർ
ഒഴുകി

ഒരിക്കലും
മരിക്കാത്ത
ഓർമ്മയായി
അമ്മ
ഇനി
ഓർമ്മയായി


94-6,12,2016-11.19p.m
വിനോദ് കുമാർ ടി വി

2016 നവംബർ 26, ശനിയാഴ്‌ച

93-ക്യൂബ


ക്യൂബയിലോട്ടു നോക്കൂ
അതായിരുന്നു
വിപ്ലവപ്പാർട്ടികളുടെ
മുദ്രാവാക്യം


സാമ്രാജ്യത്വത്തിനെതിരെ
മുതലാളി വർഗ്ഗ
ചൂഷണത്തിനെതിരെ
വിപ്ലവപ്പോരാട്ടം


ആശയങ്ങളുടെ
ഒടുങ്ങാത്ത യുദ്ധം

തോക്കിനു മുന്നിൽ
പിടഞ്ഞുവീഴുമ്പോഴും
അണയാത്ത
വിപ്ലവവീര്യം


അനീതിക്കെതിരെ
അക്രമത്തിനെതിരെ
അസമത്വത്തിനെതിരെ
അരാജകത്വത്തിനെതിരെ
അടിമത്തത്തിനെതിരെ
അടരാടി രക്തസാക്ഷികളായവർ

അടങ്ങാത്ത ആവേശം
അവസാനശ്വാസംവരെ

93-26,11,2016-9.05pm
വിനോദ് കുമാർ ടി വി

2016 ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

92-ദീപാവലി


ജീവിതമെപ്പോഴും
ധന്യമായീടട്ടെ
ദീപനാളം പോൽ
തെളിഞ്ഞു നിന്നീടട്ടെ
മർത്ത്യ മനസ്സിൽ
പ്രകാശം പരത്തട്ടെ
ദീപാവലി നാളിൻ
ആശംസ നേരട്ടെ
പ്രകാശം പരത്തുമീ
പുണ്യമാം നാളിലെൻ
സ്നേഹം ചൊരിയുമെൻ
അമ്മയെയോർത്തു ഞാൻ
പ്രേമം പരത്തുമാ
പാവത്തെയോർത്തു
എന്നിൽ സ്നേഹത്തിന്റെ
ദീപം തെളിച്ചോരാ
പൊൻവിളക്കാണെന്റെ
പാവമമ്മ
മൂടിപ്പുതച്ചു
കിടക്കുമെന്നെ മെല്ലെ
തട്ടിയുണർത്തിയൊരുക്കി പഠിക്കാനായ്
ശാലയിലേക്കു 
പറഞ്ഞയച്ചു പിന്നെ
വേഗത്തിൽ അടുക്കള 
തന്നിലായ് ചെന്നുടൻ
ഭക്ഷണം ഒന്നൊന്നായ്
ഒരുക്കിയാ പാവം
മധുര പലഹാരങ്ങൾ
വെവ്വേറെയുണ്ടാക്കി
കാത്തിരിക്കുന്നമ്മ
നല്ലൊരു നാളിനെ
ദീപാവലിഎന്ന
പുണ്യമാം ന)ളിനെ


92-28,10,2016
വിനോദ്കുമാർ ടി വി

2016 ഒക്‌ടോബർ 19, ബുധനാഴ്‌ച

90-പ്രണയം

കാത്തിരിക്കാം
കേൾക്കുന്നില്ലേ
എന്തുപറയുന്നു
വിളിക്കൂ
വിളിച്ചൂടെ
കാത്തിരിക്കുന്നു
ഉറക്കമാണോ
ശല്യമായോ
എന്താ
എപ്പോൾ
ഇപ്പോഴോ
അയ്യോ
വേണോ
വേണ്ടല്ലേ
നാളെയോ
ലീവാക്കാം
സാരമില്ല
ഇഷ്ടാണല്ലോ
പിന്നെന്താ
ഇങ്ങനെയൊക്കെയായി
പ്രണയം


90-19,10,2016
Vinod Kumar TV

2016 ഒക്‌ടോബർ 5, ബുധനാഴ്‌ച

88-അസൂയയാണെനിക്ക്

അസൂയയാണെനിക്ക്

അവളുടെ
കാർകൂന്തലിൽ കുത്തിക്കിടക്കുന്ന
തുളസിക്കതിരിനോട്

നെറ്റിയിലെ ചന്ദനപ്പൊട്ടിനോട്

കാതിലെ ജിമിക്കിയോട്

കഴുത്തിലെ നേർത്ത സ്വർണ്ണ വള്ളിയോട്

വെള്ളിയരഞ്ഞാണത്തിനോട്

കയ്യിലെകുപ്പിവളകളോട്

ചൂണ്ടുവിരലിലെ ഇന്ദ്രനീല

കല്ലുപതിച്ച സുവർണ്ണ മോതിരത്തോട്

കാലിലെ വെള്ളിക്കൊലുസിനോട്

അടുത്ത ജൻമം ഇതിലേതെങ്കിലും
ഒന്നായാൽ മതിയായിരുന്നു


88-05.10.2016
വിനോദ് കുമാർ ടി വി

2016 ജൂൺ 30, വ്യാഴാഴ്‌ച

86-അവൾ

അവളുടെ
കണ്ണുകൾക്ക്
നല്ല
വലുപ്പം
കറുത്ത
കരിമഷിയിട്ട
ഉണ്ടക്കണ്ണുകൾ
അവ
പലപ്പോഴും
പിടയാറുണ്ട്
എന്നെക്കാണുമ്പോൾ
അതുപോലെ
എന്റെ
നെഞ്ചിടിപ്പ്
കൂടാറുമുണ്ട്
അവളെക്കാണുമ്പോൾ
ഈയിടെയായി
എന്റെ
സ്വപ്നത്തിൽ
അവളും

മുഖവും
മാത്രം
ഇന്നവളുടെ
കണ്ണുകൾ
നിറഞ്ഞിരുന്നു
വാക്കുകൾ
ഗദ്ഗദങ്ങളായി
എന്റെയും


2016 മേയ് 29, ഞായറാഴ്‌ച

ഒന്നുമില്ലിന്നെന്റെ
കയ്യിൽ നിനക്കേകാൻ

ഉള്ളതെൻ ഹൃത്തിലെ
സ്നേഹം മാത്രം

തന്നാലും തീരില്ല
കൊന്നാലും തീരില്ല

ഹൃത്തിൽ നിനക്കുള്ള
സ്നേഹമെന്നിൽ

എത്രമാത്രം സ്നേഹിച്ചു
നിന്നെഞാൻ

എത്രയായാലും
സ്നേഹം മരിക്കുമോ

മരണത്തിനേയെന്നെ
വേർപെടുത്താനാവൂ


മരണം വരെയും ഞാൻ
സ്നേഹിച്ചിടും നിന്നെ.


2016 മേയ് 16, തിങ്കളാഴ്‌ച

83-16,05,2016-തെരഞ്ഞെടുപ്പ്‌



ഇടത്തോട്ടോ
വലത്തോട്ടോ

സംശയം ബാക്കി
നേരെപോയാലോ

വീഴാതെ എത്തില്ലേ
ഇടത്തോട്ടും വലത്തോട്ടും

പരീക്ഷിച്ചു പാളിയതല്ലേ
നേരെ പോയാൽ
വഴി മാറില്ലല്ലോ

നേരായ വഴി
തെരഞ്ഞെടുത്തൂടേ

സംശയം ഇപ്പോഴും
ബാക്കിയാണ് മലയാളിക്ക്


83-16,05,2016
വിനോദ് കുമാർ ടി വി

2016 ഏപ്രിൽ 10, ഞായറാഴ്‌ച

10-04-2016-കാരുണ്യം



കാരുണ്യം

ആദ്യമായുമ്മ നൽകിയെന്നമ്മ 
സ്നേഹത്താൽ വാരിപ്പുണർന്നു 
ആ നിമിഷം തൊട്ടു ഞാനറിയുന്നു 
കാരുണ്യ ഭാവത്തിൻ രോമഹർഷം 

മൂർദ്ധാവിൽ നൽകിയൊരുമ്മ തൻ 
മാധുര്യമിന്നും മധുരമാണോർമ്മയിൽ
ആദ്യാക്ഷരം കുറിച്ച നാളിലെൻ ഗുരു 
നാവിൽ നന്മയായ് ഹരിശ്രീയെഴുതി

അച്ഛനിൽ ഞാൻ കണ്ട സ്നേഹഭാവം 
ഞാനറിഞ്ഞില്ല ഇത്രനാളും
അറിയാൻ കഴിഞ്ഞില്ലറിയാൻ ശ്രമിച്ചില്ല -
യച്ഛന്റെ കാരുണ്യവും സ്നേഹ ലാളനയും 

ഇങ്ങു മഹാനഗരിയിൽ ഞാനേകനായ് 
ജീവിത രഥം തള്ളി നീക്കുമ്പോഴും
അച്ഛനാണെൻ  വഴികാട്ടി, നേരും നെറിയും 
കാട്ടിയോരെൻ ഗുരുനാഥൻ 

ഞാനറിയും സ്നേഹഭാവം പലപ്പോഴും 
അറിയാത്ത കാരുണ്യ ഭാവം 
അന്നൊരു കാലത്തെനിക്കു  പ്രഹരമായ-
ച്ഛന്റെയന്ത്യ വാർത്ത  കേട്ടു 

ഒന്നുമറിയാതെ പോയെന്റെയഛൻ
സ്വർഗ്ഗവാതിൽ തുറക്കും ദിനം തന്നെ 
കാരുണ്യ ഭാവം ചോരിഞ്ഞോരെന്നച്ഛൻ
യാത്രയായ് സ്വർഗ്ഗകവാടം കടന്നുപോയ് 

അന്നു തുടങ്ങി ഞാനനുഭവിക്കുന്നു 
ഏകാന്തതയുടെ  കഠിന ദു:ഖം
കാരുണ്യ വാരിധിയച്ഛൻ , പോയപ്പോൾ 
ഒർത്തു ഞാൻ  ചെയ്തില്ലയെൻ കടമ 
മാതാപിതാക്കളോടു  നാം കാട്ടേണ്ട 
കടമകൾ,ഓർമ്മയില്ലാത്ത ഞാൻ പാപി 
മഹാപാപിയെന്റെയും ഭാവിയിതാവും 
ഒർത്തുഞ്ഞാൻ, ഓർത്തോർത്തുരുകി ഞാൻ 
ഇന്നും വേദനയോടെ ഞാൻ ഓർക്കുന്നു 
അച്ഛനോടെനിക്കുള്ള സ്നേഹം ഞാൻ കാട്ടിയോ 

ഇനിയും സമയം ബാക്കിയാണെൻ 
ജീവനിൽ ഇനിയും കാരുണ്യ വർഷം 
ചൊരിയുവാൻ  മാറ്റിവെക്കുന്നു ഇനി 
ജീവന്റെയംശം ബാക്കിയാവും വരെ 




കലോത്സവം 2016 - മലയാള കവിത രചന

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...