2018 ജനുവരി 28, ഞായറാഴ്‌ച

മഞ്ഞ ചുരിദാറിട്ട പെൺകുട്ടി-II

29.01.2018 12.45 pm കുറെ നാളുകൾക്കു ശേഷം അവളെ ഞാൻ കണ്ടു....മഞ്ഞ ചുരിദാറിട്ട പെൺകുട്ടിയെ.....ആകെ മെലിഞ്ഞു...ഒരു കോലമായിട്ടുണ്ട്...മുഖത്തെ ആ പഴയ പുഞ്ചിരിയൊക്കെ മാഞ്ഞുപോയിരിക്കുന്നു. ആ മുഖകാന്തി പാടെ മങ്ങിയിരിക്കുന്നു. അവളുടെ കണ്ണുകളുടെ തിളക്കം കുറഞ്ഞിരിക്കുന്നു. ആകെ ഒരു വല്ലായ്മ. എനിക്ക് അവളെ വീണ്ടും വീണ്ടും കാണണം എന്ന് തോന്നുന്നുണ്ട്. പക്ഷെ അവളെ ഒരു നോക്കു കണ്ടപ്പോഴേ എന്റെ മുഖം മങ്ങി. എന്തോ ഒരു വിഷമം എന്റെ മനസിലും.. അവളെ കാണും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ അവിടെ പോയത് തന്നെ. അടുത്ത് കുറച്ചുനേരം കാണാമല്ലോ എന്നാശിച്ചു. സംസാരിക്കാൻ ഇനിയൊന്നും ബാക്കിവച്ചിട്ടില്ലല്ലോ...പറയാനുള്ളതൊക്കെ നേരത്തെ പറഞ്ഞു തീർത്തതല്ലേ...അത് കൊണ്ട് സംസാരിക്കാനൊന്നും ആലോചിച്ചു വച്ചിരുന്നില്ല... അതുകൊണ്ടു തന്നെ ഞാൻ അവളുടെ അടുത്ത് പോവാനും സംസാരിക്കാനും മെനക്കെട്ടില്ല, കൂടാതെ അവളെ കണ്ടയുടനെയുണ്ടായ വിഷമവും.. ഇനി അവൾക്കു എന്നെ ഓർമ്മയില്ലാതായിക്കാണുമോ എന്തോ ? ആർക്കറിയാം.. അങ്ങനെ മറക്കാൻ സാധ്യതയില്ല...എന്നാലും ഓർമ്മിക്കാൻ...അതിനു എന്തെങ്കിലും ഞാൻ അവൾക്കു കൊടുത്തിട്ടുണ്ടോ.....മനസ് നിറയെ, ഹൃദയം നിറയെ സ്നേഹമല്ലാതെ . സ്നേഹം, അതൊക്കെ ആർക്കു വേണം. അല്ലെ ? അവിടെ അധികനേരം നില്ക്കാൻ എൻറെ മനസ് അനുവദിച്ചില്ല. ഞാൻ മെല്ലെ പുറത്തേക്കു നീങ്ങി. അവളുടെ മനസ് ഏതോ വിഷമ വൃത്തങ്ങളിലൂടെ കടന്നു പോവുന്നുവോ ? എന്താണ് പറ്റിയത് ? ഒന്ന് സംസാരിച്ചാലോ...ചിലപ്പോൾ മനസ് തുറന്നു സംസാരിച്ചാൽ എല്ലാം ശരിയാവില്ലേ ? ഒരു തീരുമാനമെടുക്കാൻ കഴിയാതെ ഞാൻ എന്റെ യാത്ര തുടർന്നു. (തുടരും)

2018 ജനുവരി 11, വ്യാഴാഴ്‌ച

story -*റേക്കും ട്രാക്കും*

*റേക്കും ട്രാക്കും* സ്ഥലം...പൻവേൽ സ്റ്റേഷൻ.. 16345 നേത്രാവതി ഇന്നും അരമണിക്കൂർ ലേറ്റ്. അതത്ര വലിയ വൈകലല്ല എന്നത് പല മലയാളി സംഘടനകളുടെയും പരിപാടികളിൽ പങ്കെടുക്കുന്ന എനിക്ക് നേരത്തേ ബോധ്യമായ കാര്യമാണ്. അങ്ങനെ ഒന്നരക്ക് വണ്ടിയെത്തുമ്പോൾ നല്ല തിരക്ക്.. ഇന്ന് കൂടുതലും മുസ്ലീം യാത്രക്കാരാണല്ലോ ഭാര്യയും കുട്ടികളും ഒപ്പം നീണ്ട വെള്ളത്താടിയും തൊപ്പിയുമുള്ള അപ്പൂപ്പന്മാരും ഉണ്ട് കൂട്ടത്തിൽ. എങ്ങോട്ടാണാവോ ഇവരുടെ സംഘം കൂടിയുള്ള യാത്ര ? ഉള്ളിൽ കയറി. എസ് 6 പതിനേഴാം നമ്പർ സീറ്റിലെത്തുമ്പോൾ 18 പോലും തികയാത്ത ഒരു പയ്യൻ മുന്നിൽ വന്നു കെഞ്ചി. അങ്കിൾ.. പ്ലീസ് 46 ൽ ഇരിക്കാമോ?. അതത്ര ഇഷ്ടപ്പെടാതെ ഞാനിവിടത്തന്നെയിരുന്നോളാം എന്ന് പറഞ്ഞ് കയ്യിലുണ്ടായിരുന്ന ബാഗ് മുകളിലത്തെ ബർത്തിലേക്ക് വച്ചു... സ്വന്തം സീറ്റിൽ ഇരുന്നു. വണ്ടി പ്രയാണം തുടർന്നു ... ഞാൻ പതുക്കെ ശ്രദ്ധ പുറം കാഴ്ചകളിലേക്ക് മാറ്റി... കുന്നുകളും കാടുകളും പുഴകളും മാറി മാറി എന്റെ കാഴ്ചക്ക് നിറം ചാർത്തിക്കൊണ്ടിരുന്നു...ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിലെ അന്തരീക്ഷത്തിന് സമ്മിശ്ര ഗന്ധമാണ്.. ചിലപ്പോൾ അത് അസഹനീയമാവും. പ്രത്യേകിച്ച് ടണലുകളിലൂടെയുള്ള ട്രെയിൻ യാത്ര... ഇടയിൽ ട്രെയിൻ വഴിയിലെ ഏതോ ആളൊഴിഞ്ഞ സ്റ്റേഷനിൽ ഏതോ കാരണത്താൽ നിർത്തിയിട്ടു.നേരം ആറു മണി കഴിഞ്ഞു കാണും. യാത്രക്കാരിലെ രണ്ട് സുഹൃത്തുക്കൾ ട്രാക്കിനരികിലെ ആളൊഴിഞ്ഞ പ്ലാറ്റുഫോമിൽ തങ്ങളുടെ നിസ്കാരപ്പായ വിരിച്ച് നിസ്കരിക്കാൻ തുടങ്ങുമ്പോഴേക്കും ട്രെയിൻ ചലിച്ചു തുടങ്ങി... അത് കണ്ട് അവർ നിസ്കാരം അവസാനിപ്പിച്ച്ഓടി വന്ന് ട്രെയിനിൽ കയറി.. കമ്പാർട്ട്മെന്റിൽ ഒരു ക്യാബിൻ വിട്ട് അടുത്തതിൽ അപ്പോൾ അയ്യപ്പഭക്തരുടെ ഭജന തുടങ്ങി...*സ്വാമിയേ അയ്യപ്പാ..അയ്യപ്പാ സ്വാമിയേ*.. ഏതാണ്ട് ഇരുപതോളം വരുന്ന അയ്യപ്പഭക്തർ..... ശബരിമല തീർഥാടകർ... അവരുടെ പ്രാർത്ഥന പത്ത് മിനുട്ടിലധികം നീണ്ടു പോയി... ഭൂരിഭാഗം തമിഴ് സംസാരിക്കുന്ന മുംബൈ നഗരവാസികളായിരുന്നു... ഇപ്പോൾ സമയം രാത്രി 7.30... സ്ഥലം രത്നഗിരി... ട്രെയിൻ വെള്ളം നിറക്കാനായി നിർത്തിയിട്ടിരികുകയാണ്. ട്രെയിൻ വീണ്ടും പ്രയാണം ആരംഭിച്ചു. യാത്രക്കാർ കലപില ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ചിലർ ഭക്ഷണം കഴിക്കുന്നു... . ദീർഘയാത്രകൾ അങ്ങനെയാണല്ലോ... ഭക്ഷണം കഴിഞ്ഞ് ഉറങ്ങുക.. നേരം പുലരും വരെ യാത്രയിലെ ബോറഡി മാറ്റാം... രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഒന്ന് മയങ്ങി .എത്ര നേരം ഉറങ്ങിയെന്നറിയില്ല. രണ്ടു പേർ സംസാരിക്കുന്ന ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്.. അവർ ഇപ്പോൾ വണ്ടിയിൽക്കയറിയവരാണ്.. അസമയത്ത് സിറ്റ് പരതുകയാണവർ.. അവസാനം സീറ്റ് കണ്ടു പിടിച്ച സന്തോഷം കൊണ്ടാവണം ഇരുന്ന ഉടനെത്തന്നെ ഉറക്കത്തിനുള്ള തയ്യാറെടുപ്പും തുടങ്ങി.ഏതാനും 'മിനുട്ടിനകം അവർ എല്ലാം മറന്ന് ഉറക്കം തുടങ്ങി. (Thudarum)

2018 ജനുവരി 9, ചൊവ്വാഴ്ച

La Belle Dame Sans Merci John Keats ( കടപ്പാട് )

La Belle Dame Sans Merci John Keats ( കടപ്പാട് ) എന്താണ് പറ്റിയത് ? എന്തിനാണവൻ ബുദ്ധിമുട്ടുന്നതു എന്തോ അലട്ടുന്നുണ്ടവനെ അതല്ലേ തടാകത്തിന്റെ കരയിൽ അവൻ ഉലാത്തുന്നത് തടാകക്കരയിൽ ഉണങ്ങിയ ഇലകളുള്ള ചെടികൾ പക്ഷികൾ പാടുന്നില്ല... അവന്റെ കവിളുകൾ വാടിയിട്ടുണ്ട് ഉണങ്ങിയ ലില്ലിപ്പൂക്കളെപ്പോലെ അവന്റെ നെറ്റിത്തടം കണ്ടാൽ പനിവന്നു വിറയ്ക്കുന്നവനെപ്പോലെ അവൻ പെട്ടെന്ന് പറഞ്ഞു... അകലെ പാടത്തുവച്ച് കണ്ടൊരു സ്ത്രീയെപ്പറ്റി നീണ്ട മുടിയുള്ള വിടർന്ന കണ്ണുകളുള്ള അഴകുള്ളവളെപ്പറ്റി അവൻ അവൾക്കു വേണ്ടി പൂക്കൾ കൊണ്ടൊരു മാലയുണ്ടാക്കി... കുറെ വളകളും പൂക്കളുടെ മണംഅവനിൽ കാമമുണർത്തി അവളിലും അവനവളെ അവന്റെ കുതിരപ്പുറത്തിരുത്തി യാത്രയായി ... അവളവന്റെ കാതിൽ..മെല്ലെ... ഒരു മൃദു ഗാനം ചൊല്ലി... സുന്ദരമായ ...പ്രണയഗാനം....

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...