1987 ജനുവരി 11, ഞായറാഴ്‌ച

ദു:സ്വപ്നം








നിലാവുള്ള തണുത്ത രാത്രിയിൽ

നിശയുടെ അന്ത്യയാമങ്ങളിൽ

നിശാഗന്ധിപ്പൂക്കളുടെ നിശ്ശബ്ദമായ

നിസ്തൂല സംഗീതം അയാളറിഞ്ഞപ്പോൾ



അതുവരെയില്ലാത്ത അജ്ഞാതമായ

ഏതോ ഒരു അനർഗള സംഗീതം

മനസിൻ മണിച്ചെപ്പിൽ പ്രതിധ്വനിച്ചു 

ഇന്നലെ രാത്രിയിൽ അയാൾ

 ഉറങ്ങുകയായിരുന്നില്ല



നഷ്ടവസന്തത്തിന്നോർമ്മകളുമായ്

നശിപ്പിക്കപ്പെട്ട  നിമിഷത്തെ

മനസാ ശപിച്ചുകൊണ്ട്

ഇന്നുവരെയില്ലാത്ത

ആത്മനൊമ്പരം എറ്റുവാങ്ങി

തന്നത്താൻ പഴിക്കുകയായിരുന്നു



നിശ്ശബ്ദത കോരിച്ചൊരിയുന്ന

രാത്രിയിൽ അദ്ദേഹം  എല്ലാം

മറന്നു പാടി മംഗളം ......ഭവതി തൻ

ആത്മവിനായിരം മംഗളം .....






3-11.01.1987 - Sunday

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...