06.12.2020
വിനോദ് കുമാർ ടി വി.
ചാറ്റ് വിത്ത് ശ്വേത വാരിയർ
https://www.facebook.com/sonytelevision/videos/1012177442619691/
നൃത്തം ചവിട്ടി ഇന്ത്യൻ ജനമനസ്സുകളിലേക്ക് കുടിയേറിയ മറുനാടൻ മലയാളിയാണ് ശ്വേത വാരിയർ.
ഹിന്ദി ചാനലായ സോണി ടിവിയിലെ ഇന്ത്യാസ് ബസ്റ്റ് ഡാൻസർ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയ സന്തോഷത്തിലാണ് ശ്വേത വാരിയർ.
ജനനം - കേരളത്തിൽ തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള കൊടുങ്ങല്ലൂർ.
ഇപ്പോൾ താമസിക്കുന്നത് - മഹാരാഷ്ട്രയിലെ അർബൻ പട്ടണമായ ഡോംബിവിലി,
നൃത്തകലയിലെ ഗുരു - അമ്മ അംബിക വാരസ്യാർ.
( അച്ഛൻ ആർ.പി. വാര്യരിൽ നിന്നും, കലാമണ്ഡലം സുമതി ടീച്ചറിൽ നിന്നും ഭരതനാട്യം അഭ്യസിച്ച അമ്മ അംബിക വാരസ്യാരിൽ നിന്നാണ് നൃത്തം അഭ്യസിച്ചു തുടങ്ങിയത്.)
IGNOU ബി.എ. രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. ഇoഗ്ളീഷ് ആണ് വിഷയം.
ഇഷ്ടമുള്ള നൃത്തവിഭാഗങ്ങൾ - ഭരതനാട്യം, വെസ്റ്റേൺ ഡാൻസ് തുടങ്ങിയ നൃത്തങ്ങളാണ് ഇഷ്ടം.
ക്ളാസിക്കൽ നൃത്തത്തിൽ 25 ലധികം ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
15 വയസ്സിനുള്ളിൽ ക്ളാസിക്കൽ നൃത്തത്തിൽ, നാട്യമയൂരി, നൃത്യശ്രീ പുരസ്കാരങ്ങൾ ലഭിച്ചു. വെസ്റ്റേൺ ഡാൻസിലും നിരവധി ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
മൂന്നര വയസു മുതൽ നൃത്തച്ചുവടുകൾ വെച്ച് തുടങ്ങിയ ശ്വേത വാരിയർ ചെറു പ്രായത്തിൽ തന്നെ നൃത്ത രംഗത്ത് കൂടുതൽ തിളങ്ങാനായതിനാൽ, ബോളിവുഡിലെ താര പ്രതിഭകളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഐശ്വര്യ റായ് ബച്ചൻ, അക്ഷയ് കുമാർ എന്നിവർക്കൊപ്പമൊക്കെ നൃത്തച്ചുവടുകൾ വയ്ക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്.
ബസ്റ്റ് ബാര (ഏറ്റവും നല്ല 12 പേർ) എന്ന ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയും സൗത്ത് ഇന്ത്യയിൽ നിന്നുള്ള ഏക നർത്തകിയുമാണ് ശ്വേത വാരിയർ.
മലയാളത്തിൽ അമൃത സൂപ്പർ ഡാൻസർ ജൂനിയർ 7, മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് സീസൺ 2, തെലുങ്കിലെ ഈ ടിവിയിലെ ധീ 10, ഹിന്ദിയിൽ ഡാൻസ് ഇന്ത്യ ഡാൻസ്, എന്നീ ഡാൻസ് ഷോകളിലുമായി, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പത്തോളം ഡാൻസ് റിയാലിറ്റി ഷോകളിൽ നൃത്തം ചെയ്തിട്ടുണ്ട്.
ഹിന്ദി ചാനലായ സോണി ടിവിയിലെ ഇന്ത്യാസ് ബസ്റ്റ് ഡാൻസർ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ സമ്മാനാർഹയായതു വലിയൊരു നേട്ടമാണ്.
15 സെന്ററുകളിൽ നിന്നായി അഞ്ചു ലക്ഷത്തിലധികം നൃത്ത പ്രതിഭകൾ ഒഡീഷൻ നൽകി ഏഴു റൗണ്ടുകളിലായി നടന്ന തിരഞ്ഞെടുപ്പിലാണ് ബസ്റ്റ് ഡാൻസർ പരിപാടിയിലേക്ക് എത്തിയത്.
റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബസ്റ്റ് ഡാൻസറിൽ വ്യത്യസ്തയാർന്ന നൃത്ത പ്രകടനങ്ങൾ നടത്തി ഫൈനലിൽ എത്തി. അഞ്ചു ഫൈനലിസ്റ്റുകളിൽ ഏക പെൺകുട്ടി, ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി, തെക്കേ ഇന്ത്യയിൽ നിന്നുള്ള ഏക ഡാൻസർ, വ്യത്യസ്തമായ നൃത്ത പ്രകടനങ്ങൾ ഇവയൊക്കെ ആണ് ശ്വേത വാരിയറെ ഫൈനലിസ്റ്റാക്കിയത്.
ഭരതനാട്യവും പാശ്ചാത്യ നൃത്ത ശൈലികളും സമാസമം ലയിപ്പിച്ചെടുത്ത സ്ട്രീറ്റ് ഓ ക്ളാസിക്കൽ എന്ന നൃത്ത ശൈലിയുടെ പ്രായോക്താവ് കൂടിയാണ് ശ്വേത. സ്ട്രീറ്റ് ഓ ക്ളാസ്സിക്കലിന് ഇന്ത്യയിലും വിദേശത്തും സോഷ്യൽ മീഡിയയിലും ആരാധകർ ഓരോ ദിവസവും ഏറിവരുന്നു.
നർത്തകർ സംഗീതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് ശ്വേതയുടെ അഭിപ്രായം. സംഗീതം അറിയുന്ന ഒരു നർത്തകന് അല്ലെങ്കിൽ നർത്തകിക്ക് രംഗത്ത് കൂടുതൽ ഭംഗിയായി നൃത്തം അവതരിപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.
ജീവിതത്തെ ഒരു പാട് സ്വാധീനിച്ച വ്യക്തി തീർച്ചയായും അമ്മ തന്നെയാണ്. അതിന്റെ പ്രധാന കാരണം നൃത്ത രംഗത്തെ ഗുരുവും പ്രോത്സാഹനവും അമ്മ തന്നെയാണ് എന്നതാണ്. നൃത്ത അധ്യാപിക കൂടിയായ അമ്മയുടെ നൃത്തത്തോടുള്ള ആത്മാർത്ഥമായ ഇഷ്ടം, തന്നെ ഒരു പാട് സ്വാധീനിച്ചതായും അച്ഛനും ചേട്ടനും ഒരു പോലെ തന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നതും തന്റെ വളർച്ചക്ക് സഹായകമായതായും പറഞ്ഞു. കുടുംബവും മറ്റുള്ള കലാകാരന്മാരും തന്റെ വളർച്ചയിൽ കാര്യമായി സഹായിച്ചതായി ശ്വേത പറയുന്നു.
നൃത്തരംഗത്തു തുടരുമെന്നും സ്വന്തമായി വികസിപ്പിച്ച സ്ട്രീറ്റ് ഓ ക്ലാസ്സിക് എന്ന ഡാൻസ് ബ്രാൻഡ് ഇന്ത്യ മുഴുവനും പഠിപ്പിക്കണമെന്നും ലോകം മുഴുവനും സ്ട്രീറ്റ് ഓ ക്ലാസ്സിക്കലിന്റെ പ്രചാരം നടത്തണമെന്നും ആഗ്രഹിക്കുന്നതായി ശ്വേത പറയുന്നു
പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോവാനുള്ള മനോ ധൈര്യം ഉള്ളത് കൊണ്ട് അത് ജീവിതത്തിലെ തൻ്റെ വളർച്ചയിൽ കരുത്താവുമെന്നു ഉറപ്പുണ്ട് ശ്വേതക്ക്. തൻ്റെ വളർച്ചയിൽ സ്വയ പ്രയത്നത്തോടൊപ്പം കുടുംബവും വളരെയധികം പ്രയത്നിച്ചിട്ടുണ്ട്. ഭാവിയെക്കുറിച്ചു തീർച്ചയായും നല്ല പ്രതീക്ഷയാണ്.
ഉറച്ച മനസ്സും ഉറച്ച മുന്നോട്ടുള്ള കാൽവെപ്പും അത് പോലെ നൃത്തത്തോടുള്ള തീരാത്ത പ്രണയവും ആണ് മൂന്നു ശക്തികളായി ശ്വേതക്ക് നൃത്തരംഗത്തു മുന്നോട്ടുള്ള പ്രയാണത്തിൽ കൂടെയുള്ളത്.
വൈക്കം, ഉദയനാപുരം, ശ്രീനാരായണപുരം വാരിയത്ത് ദിവംഗതനായ കലാകാരൻ ആർ.പി. വാരിയരുടെ പൗത്രി, ഭരതനാട്യം അധ്യാപിക അംബിക വാരസ്യാരുടേയും കൊടുങ്ങല്ലൂരിലെ ചിറക്കൽ വാരിയത്ത് ചന്ദ്രശേഖരൻ. സി.ജി. യുടെയും മകളാണ്.
മുംബൈ കൊടുങ്ങല്ലൂർ കുടുംബ കൂട്ടായ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയാണ് ചന്ദ്രശേഖരൻ.സി.ജി. ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ & ഗൈഡൻസ് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ നിലവിലെ പ്രസിഡന്റ് ആണ്.
ശ്വേതയുടെ മൂത്ത സഹോദരൻ ശരത് വാരിയർ പൂനയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ എഡിറ്റിംഗ് കോഴ്സിന് പഠിക്കുന്നു.
തൻ്റെ ഇത് വരെയുള്ള കലാ ജീവിതത്തിൽ എന്നും തുണയായി നിന്ന എല്ലാ നല്ല മനസ്സുകൾക്കും സുഹൃത്തുക്കൾക്കും നൃത്തത്തെ സ്നേഹിക്കുന്ന തന്നെ സ്നേഹിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് ശ്വേത തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
https://www.facebook.com/sonytelevision/videos/1012177442619691/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ